ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday 15 February 2014

പാളയില്‍ നേടിയ വിജയം

Devika Balakrishnan
VII B

അടുക്കളയുടെ കരിപിടിച്ച നാലു ചുമരുകള്‍ക്കിടയില്‍ നിന്നും അരങ്ങത്തേക്കു കുതിക്കാന്‍ വെമ്പുന്ന ഒട്ടനവധി സ്ത്രീകള്‍ നമുക്കു ചുറ്റുമുണ്ട്.അത്തരത്തിലുള്ള സ്ത്രീകള്‍ക്കു താങ്ങും തണലുമാകുന്ന പദ്ധതിയാണ് കുടുംബശ്രീ. ആഴ്ചതോറും മീറ്റിങ്ങുകൂടുന്നതു മാത്രമല്ല കടുംബശ്രീയുടെ പ്രവര്‍ത്തനം.സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയായ കുടുംബശ്രീക്കു് ഇന്നു പുതിയ ലക്ഷ്യങ്ങളുണ്ട്.സ്ത്രീകളുടെ അധ്വാനശേഷി സാമൂഹിക പുരോഗതിക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണെന്ന സമൂഹത്തിന്റെ തിരിച്ചറിവ് സ്ത്രീയെ കൂടുതല്‍ ശക്തയാക്കുകയാണ്.കുടുംബശ്രീയുടെ ലക്ഷ്യങ്ങള്‍ക്ക് ഇവിടെ ചിറകുകള്‍ മുളക്കുകയാണ്.

കുണ്ടൂച്ചിയിലെ ഐശ്വര്യ കുടുംബശ്രീ വാനിലേക്കു പറന്നുയരുകയാണ്.പാളപ്ലേറ്റ് നിര്‍മ്മാണത്തിലൂടെ അവര്‍ തുറന്നിട്ടിരിക്കുന്നത് പുതിയ ജീവിതത്തിലേക്കുള്ള വാതായനങ്ങളാണ്.






Gayathri P
VII B

ഏഴാം ക്ലാസ്സിലെ  കൈകോര്‍ത്തുമുന്നേറാം എന്ന പാഠഭാഗത്തു കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കാനുണ്ട്.ഇതു നേരിട്ടു കണ്ടു മനസ്സിലാക്കാനായിരുന്നു ഞങ്ങള്‍ ഐശ്വര്യ കുടുംബശ്രീയുടെ പാളപ്ലേറ്റ് നിര്‍മ്മാണ യൂനിറ്റിലേക്ക് ഒരു പഠനയാത്ര നടത്തിയത്.ദുര്‍ഘടമായ പാതയിലൂടെ നടന്നുചെന്ന ഞങ്ങളെ എതിരേറ്റത് ഒരു കൊച്ചു ഷെഡ്ഡായിരുന്നു.

അവരോട് ചോദിക്കാനായി ഞങ്ങള്‍ നേരത്തെ   ചോദ്യങ്ങള്‍ തയ്യാറാക്കിയിരുന്നു. ഞങ്ങള്‍ പോകുമ്പോള്‍ അവിടെ രണ്ടു ചേച്ചിമാര്‍ പ്ലേറ്റു നിര്‍മ്മിക്കുന്നുണ്ടായിരുന്നു.അതുകൊണ്ടു പാളപ്ലേറ്റു നിര്‍മ്മാണം ഞങ്ങള്‍ക്കു നേരിട്ടു കാണാന്‍ കഴിഞ്ഞു.പ്ലേറ്റു നിര്‍മ്മാണത്തിനിടയില്‍ അവര്‍ ഞങ്ങളുടെ ചോദ്യങ്ങള്‍ക്കു ഉത്തരങ്ങള്‍ നല്‍കി.
ഇരുപത് ആളുകള്‍ ചേര്‍ന്നുള്ള ഒരു സംഘമാണ് ഐശ്വര്യ കുടുംബശ്രീ.ഇതില്‍ 19 അംഗങ്ങളാണ് പാളപ്ലേറ്റ് നിര്‍മ്മാണത്തിന് എത്തുന്നത്.ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജോലിക്കു പോകേണ്ടി വരുന്നതുകൊണ്ട് പലരും രാത്രികാലങ്ങളിലാണ് നിര്‍മ്മാണത്തിന് എത്തുന്നത്.

കവുങ്ങ് കൃഷിക്കാരില്‍ നിന്ന്  ഒരു പാളയ്ക്ക്  40   പൈസതോതിലാണ് ഇവര്‍ പാള ശേഖരിക്കുന്നത്.ഇത് കഴുകി ഉണക്കി നിര്‍മ്മാണ സ്ഥലത്തേക്ക് കൊണ്ടുവരുന്നു.അതു പ്ലേറ്റാക്കി മാറ്റുന്നു.ഒരു പ്ലേറ്റിന് രണ്ടു രൂപ തോതിലാണ് ഇവര്‍ വില്പ്പന നടത്തുന്നത്.

രണ്ടുപേര്‍ ചേര്‍ന്ന് നാലുമണിക്കൂറോളം ജോലിചെയ്താല്‍ 250 പാളപ്ലേറ്റുകള്‍ നിര്‍മ്മിക്കാന്‍ കഴിയും.ഈ യൂനിറ്റ് നിര്‍മ്മാണം തുടങ്ങിയിട്ട് ഏതാണ്ട് പതിനഞ്ച് വര്‍ഷത്തോളമായി.അന്നവര്‍ക്ക് ഷെഡ്ഡും സ്ഥലവും സ്വന്തമില്ലായിരുന്നു.മിഷ്യന്‍ വാങ്ങിയതിന്റെ പണം മുഴുവന്‍ കൊടുത്തില്ല.ഈ ബാധ്യതകളൊക്കെ തീര്‍ത്തത് അവരുടെ അധ്വാനം ഒന്നുകൊണ്ടു മാത്രമായിരുന്നു.ജോലി ചെയ്യുന്നതിന്റെ കൂലി അവര്‍ എടുത്തില്ല.അങ്ങിനെ രണ്ടു സെന്റുസ്ഥലവും ഷെഡ്ഢും മിഷ്യനും അവര്‍ സ്വന്തമാക്കി.

ഇന്ന് രണ്ടുപേര്‍ നാലുമണിക്കൂര്‍ ജോലിചെയ്താല്‍ 150 രൂപ കൂലി കിട്ടും.പ്ലേറ്റിനുള്ള ഓര്‍ഡറുകള്‍ ധാരാളമായി കിട്ടുന്നുമുണ്ട്.
ഞങ്ങള്‍ഏതാണ്ട് രണ്ട് മണിക്കൂറോളം അവിടെ ചെലവഴിച്ചു.ഇതിനിടയില്‍ ദിലീപും അഭിജിത്തും അശ്വതിയും ആശയുമൊക്കെ പാളപ്ളേറ്റു നിര്‍മ്മിക്കാനുള്ള ശ്രമം നടത്തി.പക്ഷേ വിജയിച്ചില്ല.അത് അത്ര എളുപ്പമല്ലെന്ന് അവര്‍ക്കു മനസ്സിലായി.

 സ്ത്രീ കൂട്ടായ്മയുടെ ഒരു വിജയഗാഥയാണ് ഐശ്വര്യ കുടുംബശ്രീയുടെ പാളപ്ലേറ്റ് നിര്‍മ്മാണ യൂണിറ്റ്.
.

No comments:

Post a Comment